- News18 Malayalam
- Last Updated: November 21, 2020, 5:31 PM IST
വൈദ്യുതി വകുപ്പ് മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണിയുടെ ബന്ധു കോൺഗ്രസ് സ്ഥാനാർത്ഥി. എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും മന്ത്രിയുടെ ബന്ധു. മണിയുടെ ഭാര്യാ സഹോദരനും സിപിഎം രക്തസാക്ഷിയുമായ തങ്കപ്പന്റെ ഭാര്യ ആനന്ദവല്ലിയുടെ സഹോദരൻ വി.ബി.സന്തോഷാണ് കോൺഗ്രസ് സ്ഥാനാർത്ഥി. സന്തോഷിനെതിരെ മണിയുടെ സഹോദരൻ എം.എം.ലംബോദരന്റെ ഭാര്യാസഹോദരൻ പി.എ.സുരേന്ദ്രനാണ് സി.പി.എം സ്ഥാനാർത്ഥി.
ബൈസൺവാലി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് മന്ത്രി ബന്ധുക്കൾ തമ്മിൽ പോരാട്ടം നടക്കുന്നത്. 2015ലെ തെരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ നിന്നും ഇടതു സ്വതന്ത്രനായി സന്തോഷ് വിജയിച്ചിട്ടുണ്ട്. ബൈസൺവാലിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായ വടക്കേത്തറയിൽ ഭാസ്കരന്റെ മകനാണു സന്തോഷ്.
Also Read തദ്ദേശ തെരഞ്ഞെടുപ്പിൽ ‘നോട്ട’ ഇല്ല; പകരം ‘എൻഡ്’
സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്നു ഭാസ്കരൻ. തങ്കപ്പൻ രണ്ടര പതിറ്റാണ്ട് മുൻപ് ആർഎസ്എസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു. അതേസമയം സ്വഭാവ ദൂഷ്യങ്ങളുള്ളതിനാലാണു സന്തോഷിനെ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയതെന്നു സിപിഎം നേതാക്കൾ പറയുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് സന്തോഷ് വിശദീകരിക്കുന്നു. സിപിഎം സ്ഥാനാർഥി സുരേന്ദ്രൻ ബൈസൺവാലി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റാണ്.